Tuesday, July 27, 2010

'കുറ്റവാളി' നിര്‍മ്മാണ ഫാക്ടറികള്‍..!


നമ്മുടെ കുട്ടികള്‍ എത്രയോ മാറിപ്പോയി! മുററത്ത് മണ്ണപ്പം ചുട്ട് കളിച്ചതും ചിരവയില്‍ പുട്ട് നിറച്ചതും കുരുത്തോല കൊണ്ട് കരവിരുതുകള്‍ സൃഷ്ട്ടിച്ചതും വെറും പഴമക്കാരുടെ ഓര്‍മ്മ മാത്രമായി. ഇന്ന് കളിക്കാന്‍ കുട്ടികള്‍ക്ക് മുറ്റം ആവശ്യമില്ല. അവര്‍ കംബ്യൂട്ടരില്‍ ഇഷ്ട്ടം പോലെ കളിക്കുന്നുണ്ട്. ഹൈ-ടെക് ജീവിതം ആഗ്രഹിക്കുന്നുണ്ട്. പാശ്ചാത്യ രീതികള്‍ അനുകരിക്കുന്നുണ്ട്. ഇതിന്‍റെയൊക്കെ ഫലമാകാം; തീരെ ചെറിയ കുഞ്ഞുങ്ങള്‍ പോലും മുതിര്‍ന്നവരേക്കാള്‍ 'സാമര്‍ത്ഥ്യം' കാട്ടുന്നു പല കാര്യങ്ങളിലും.

സമൂഹത്തില്‍ സംഭവിച്ച മാറ്റമാണ് കുട്ടികള്‍ സ്വന്തമാക്കുന്നത്. സമൂഹം എങ്ങനെയാണോ അത് തന്നെ കുട്ടികളും ശീലമാക്കുന്നു. അവര്‍ക്കിടയില്‍ മദ്യം-മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചതിന് തീര്‍ച്ചയായും മുതിര്‍ന്നവര്‍ തന്നെയാണ് ഉത്തരവാദികള്‍. സുഖ ജീവിതം സ്വപ്നം കാണുന്ന കുട്ടികള്‍ അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗം മോഷണ 'കല'യാണ്. മക്കളിലെ നന്മയെ മാത്രമല്ല, തിന്മയെപ്പോലും പ്രോത്സാഹിപ്പിക്കുന്ന പാരെന്റ്സാണ് നമുക്കിടയിലെ മറ്റൊരു ശാപം! അവര്‍ കുറ്റവാളികളെ സൃഷ്ട്ടിക്കുന്ന ഫാക്ടറികള്‍ ആയി മാറിയോ..?
ഒരു സത്യവും ഞെട്ടിക്കാത്ത നമ്മെ നോക്കി പരിഹസിക്കുന്ന മറ്റൊരു വാര്‍ത്ത നോക്കുക.

92 കുട്ടിക്കള്ളന്‍മാര്‍!
കോഴിക്കോട്‌ ജില്ലയില്‍ മാത്രം ഈ വര്‍ഷം പിടികൂടിയ വിദ്യാര്‍ഥികളായ മോഷ്‌ടാക്കളുടെ ഞെട്ടിക്കുന്ന കണക്കാണിത്‌. കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന്റെ സാക്ഷ്യപത്രം. കുട്ടികള്‍ക്കിടയിലെ കുറ്റവാസന ഏറ്റവും കൂടുതലുള്ളതു കോഴിക്കോട്ടെന്നര്‍ഥം. കുട്ടികള്‍ ഏറ്റവുമധികം മോഷ്‌ടിക്കുന്നത്‌ ബൈക്കുകളാണെന്നതാണ്‌ മറ്റൊരു കൗതുകം. മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയിലും ഇവര്‍ക്കു താല്‍പര്യമുണ്ട്‌.

സംസ്‌ഥാനത്ത്‌ കോഴിക്കോട്‌ കഴിഞ്ഞാല്‍ കുട്ടികള്‍ കള്ളന്മാരായുള്ള കേസുകള്‍ കൂടുതലുള്ളത്‌ എറണാകുളത്തും മലപ്പുറത്തുമാണ്‌. മോഷ്‌ടിക്കുന്ന ബൈക്കുകള്‍ 2000 രൂപമുതല്‍ 5000 രൂപയ്‌ക്കാണ്‌ വില്‍ക്കുന്നത്‌. ഇവ വാങ്ങുന്നതിനായി പ്രത്യേക റാക്കറ്റ്‌ തന്നെ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ പോലിസ്‌ ഭാഷ്യം. ഉപയോഗ ശേഷം മോഷ്‌ടിച്ച വസ്‌തുക്കള്‍ ഉപേക്ഷിക്കുന്ന കള്ളന്മാരുമുണ്ട്‌. മോഷണത്തിന്റെ വ്യാപ്‌തിയോ, ദോഷമോ ഒന്നും നോക്കാതെ താല്‍ക്കാലിക സുഖത്തിനു വേണ്ടി മാത്രമാണ്‌ ഇവര്‍ മോഷ്‌ടാക്കളാകുന്നത്‌. പിടിയിലായവര്‍ക്കു പലര്‍ക്കും ചെയ്‌ത കുറ്റത്തെ ഓര്‍ത്തുള്ള പശ്‌ചാത്താപമൊന്നും ഉണ്ടാവാറില്ലെന്ന്‌ പോലീസ്‌ പറയുന്നു.

സമൂഹത്തിലെ തന്നേക്കാള്‍ പ്രായം കൂടിയവര്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങി അവര്‍. ഹൈസ്‌കൂള്‍ തലം മുതല്‍ പ്ലസ്‌ടു വരെയുള്ള കുട്ടികളാണ്‌ ഇത്തരം ശ്രേണിയിലുള്ളത്‌. കേരളത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു വരെ അന്യ സംസ്‌ഥാനക്കാരായ കുട്ടികളായിരുന്നു കുറ്റകൃത്യങ്ങളില്‍ മുന്നിലുള്ളതെങ്കില്‍ ഇന്നു മലയാളി കുട്ടിക്കള്ളന്‍മാര്‍ ആ സ്‌ഥാനം ഏറ്റെടുത്തു. 'കള്‍ച്ചറല്‍ ഷോക്ക്‌' എന്ന ഓമനപ്പേരില്‍ മനശാസ്‌ത്രജ്‌ഞര്‍ വിളിക്കുന്ന കുട്ടികളിലെ ഇത്തരം പ്രവണത ഭാവിയില്‍ വലിയ ദോഷങ്ങളാണുണ്ടാക്കുക. കുടുംബാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങള്‍ മനസിലേല്‍പ്പിക്കുന്ന ആഘാതമാണ്‌ കുട്ടി കുറ്റകൃത്യങ്ങള്‍ക്ക്‌ ഹേതുവെന്ന്‌ പ്രശസ്‌ത മനശാസ്‌ത്രജ്‌ഞനായ ഡോ. പി.എന്‍. സുരേഷ്‌ കുമാര്‍ പറയുന്നു. കുട്ടികള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്‌കൂളുകളില്‍ ബോധവത്‌ക്കരണ കാമ്പയില്‍ നടത്തുമെന്ന്‌ സിറ്റി പോലീസ്‌ കമ്മീഷണര്‍ പി. വിജയന്‍ പറഞ്ഞു.

Thursday, July 22, 2010

പൊലിസ് വെറും പുല്ലല്ല..!


നമ്മുടെ പോലീസിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ചില കാര്യങ്ങളില്‍ അവര്‍ കാണിക്കുന്ന 'ആത്മാര്‍ഥത' ആരെയും അമ്പരപ്പിക്കും. നമ്മില്‍ പലരും ഒരിക്കലെങ്കിലും അവരുടെ സ്നേഹത്തില്‍ പൊതിഞ്ഞ പെരുമാറ്റം അനുഭവിച്ചിട്ടുണ്ടാകും. ചുമ്മാ ഒന്ന് വിറപ്പിച്ചില്ലെങ്കില്‍ പിന്നെന്തു പോലീസ്! സ്ത്രീകള്‍ സിനിമയിലെ വില്ലന്മാരെ കാണുംപോലെയാണ് സാധാരണകാരന്‍ പോലീസിനെ കാണുന്നത്. മനുഷ്യത്വം മരവിച്ച ഈ വര്‍ഗ്ഗത്തെ മാറ്റിയെടുക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കും കഴിയുന്നില്ല!


എന്തൊക്കെ ക്രൂരതകളാണ് കേരള പോലീസിന്‍റെ കണക്ക് പുസ്തകത്തിലുള്ളത്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ പിടിക്കുക. പ്രതിയെ ഉരുട്ടിക്കൊല്ലുക. അവന്‍റെമേല്‍ മൂന്നാംമുറ പ്രയോഗിക്കുക. ഓടിച്ചിട്ടു കിണറ്റിലോ ആറ്റിലോ വീഴ്ത്തുക. പ്രതിയെ പിടിക്കാന്‍ എന്ന പേരില്‍ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ദ്രോഹിക്കുക...! ഒരു നൂറു രൂപയ്ക്ക് വേണ്ടി വഴിയില്‍ തടഞ്ഞു നിര്‍ത്തി കണ്ണുരുട്ടുന്നവനാണ് നമ്മുടെ സേവനത്തിനായി നിയോഗിക്കപ്പെട്ട ഏമാന്‍മാര്‍. എത്ര പറഞ്ഞാലും എഴുതിയാലും തീരില്ല അവരുടെ സേവന മാഹാത്മ്യങ്ങള്‍. കേരള പോലീസിന്‍റെ ആത്മാര്‍ഥതയ്ക്ക് ഒരു മികച്ച ഉദാഹരണം താഴെയുള്ള വാര്‍ത്തയില്‍ കാണാം.


പെറ്റിക്കേസ്‌ എണ്ണം തികയ്‌ക്കാനായി കുടുംബത്തെ വഴിയിലാക്കി രാത്രി ഗൃഹനാഥനെ പോലീസ്‌ പിടിച്ചുകൊണ്ടുപോയ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ എസ്‌.പി: പി.ജി. അശോക്കുമാര്‍ നിര്‍ദേശം നല്‍കി. വാഹനമോടിച്ചെന്നാരോപിച്ചാണു ജോര്‍ജിനെതിരേ പോലീസ്‌ കേസെടുത്തത്‌. ജോര്‍ജിനെ പിടിച്ചുകൊണ്ടുപോയ ശേഷം വഴിയരികില്‍ നിന്ന ഭാര്യയേയും മക്കളേയും ബന്ധുക്കളെത്തിയാണു പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചത്‌. ജോര്‍ജിനെ മെഡിക്കല്‍ പരിശോധനയ്‌ക്കു കോണ്ടുപോയപ്പോള്‍ മണിക്കൂറുകളോളം ഭാര്യക്കും മക്കള്‍ക്കും പാതിരാത്രി വൈദ്യുതി വെളിച്ചംപോലുമില്ലാത്ത സ്‌റ്റേഷനില്‍ കാത്തിരിക്കേണ്ടിവന്നു.
ജോര്‍ജ്‌ മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ പാമ്പാടി താലൂക്ക്‌ ആശുപത്രിയിലെ ഡോ. രാജു, താന്‍ പോലീസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മദ്യപിച്ചെന്നു സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയായിരുന്നെന്നു വെളിപ്പെടുത്തി. ഒരുദിവസം സാധാരണ അഞ്ചുപേരെയെങ്കിലും പെറ്റിക്കേസെടുക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ ആവശ്യപ്പെട്ട്‌ ആശുപത്രിയില്‍ കൊണ്ടുവരും. റിപ്പോര്‍ട്ട്‌ പോലീസ്‌ എഴുതിക്കൊണ്ടുവരുകയാണു പതിവ്‌. അതില്‍ ഒപ്പിടുക മാത്രമാണു ചെയ്യാറുള്ളത്‌. ജോര്‍ജ്‌ മദ്യപിച്ചിട്ടുണ്ടെന്നു റിപ്പോര്‍ട്ട്‌ നല്‍കിയാല്‍ മതിയെന്നു പോലീസ്‌ പറഞ്ഞതനുസരിച്ചാണു ചെയ്‌തത്‌.
റിപ്പോര്‍ട്ട്‌ നല്‍കിക്കഴിഞ്ഞപ്പോഴാണു ജോര്‍ജ്‌ രക്‌തപരിശോധന നടത്തണമെന്ന്‌ ആവശ്യപ്പെട്ടത്‌. അതു ചെവിക്കൊള്ളാതെ പോലീസ്‌ റിപ്പോര്‍ട്ടുമായി പോകുകയായിരുന്നെന്നും ഡോക്‌ടര്‍ പറഞ്ഞു. ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെ തിങ്കളാഴ്‌ച രാത്രിയാണു ജോര്‍ജിനും കുടുംബത്തിനും പള്ളിക്കത്തോട്‌ പോലീസില്‍നിന്നു ദുരനുഭവമുണ്ടായത്‌. ജോര്‍ജ്‌ മദ്യപിച്ചിരുന്നെന്നു വരുത്തിത്തീര്‍ക്കാന്‍ സാക്ഷികളെ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ പോലീസ്‌.

Tuesday, July 13, 2010

ധൈര്യമുണ്ടോ, NDFനെ നിരോധിക്കാന്‍..?


നേതൃത്വം സുതാര്യമെന്ന്‌ അവകാശപ്പെടുമ്പോഴും ദുരൂഹത നിറഞ്ഞ വഴികളിലൂടെയായിരുന്നു എന്‍.ഡി.എഫും പിന്നീട്‌ രൂപം മാറിയ പോപ്പുലര്‍ ഫ്രണ്ടും സഞ്ചരിച്ചുകൊണ്ടിരുന്നതെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പ്രതിരോധമാണ്‌ തങ്ങളുടെ ലക്ഷ്യമെന്നും അപ്പോള്‍ കൈയില്‍ കിട്ടുന്നതെന്തും ആയുധമായിരിക്കുമെന്നുമുളള നേതാക്കളുടെ വാക്കുകളും പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കി.

ഇസ്ലാം അനുശാസിക്കുന്ന ജീവിതരീതിയില്‍നിന്നു വ്യതിചലിച്ചുകൊണ്ടു ജീവിക്കുന്നവര്‍ക്കെതിരേ ശക്‌തമായ നിലപാടുകള്‍ എടുത്തു രംഗത്തു വന്നപ്പോഴാണ്‌ പലരും ഈ സംഘടനയെ ശ്രദ്ധിക്കുന്നത്‌. മലപ്പുറത്തും മഞ്ചേരിയിലും മറ്റും ഇത്തരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ചിലര്‍ക്കു നേരേ ഉണ്ടായി. എന്നാല്‍ കോഴിക്കോട്‌ ജില്ലയിലെ നാദാപുരത്ത്‌ ഒരു മുസ്ലീം വനിത ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന കിംവദന്തിയും തുടര്‍ന്നു സി.പി.എം. പ്രവര്‍ത്തകന്‍ വിനു കൊല്ലപ്പെകുകയും ചെയ്‌തതോടെയാണ്‌ എന്‍.ഡി.എഫ്‌. എന്ന സംഘടനയുടെ ഇടപെടല്‍ കേരള സമൂഹത്തിനു പ്രത്യക്ഷത്തില്‍ ബോധ്യപ്പെട്ടത്‌.
മുസ്ലീം ലീഗിന്റെ കോട്ട തകര്‍ക്കാന്‍ ഏതടവും പയറ്റാനിറങ്ങിയ സി.പി.എമ്മിന്‌ നല്ല ഒരു ഏണിപ്പടിയായി എന്‍.ഡി.എഫ്‌. സി.പി.എം. തങ്ങളുടെ നേട്ടത്തിനായി ഇങ്ങോടു ചാരിയ ഏണിയിലൂടെ കയറി അതിലും വലിയ നേട്ടമുണ്ടാക്കാന്‍ എന്‍.ഡി.എഫിനായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത്‌ പുന്നാട്‌ ഒരു എന്‍.ഡി.എഫ്‌. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ ആ വീട്‌ സന്ദര്‍ശിക്കാന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ തയാറായതു പിന്നെ വര്‍ഷങ്ങളോളം നീണ്ടുനിന്ന സി.പി.എം-എന്‍.ഡി.എഫ്‌. ബന്ധത്തെ ഊട്ടിയുറപ്പിച്ചു. എന്‍.ഡി.എഫിനെ തോളിലേറ്റി തങ്ങളെ കായികമായി നേരിടുന്ന ആര്‍.എസ്‌.എസിനേയും ആശയപരമായി നേരിടുന്ന ലീഗിനേയും ഒതുക്കാമെന്നായിരുന്നു സി.പി.എം. കരുതിയിരുന്നത്‌.

എന്നാല്‍ എന്‍.ഡി.എഫിന്റെ വര്‍ഗീയമുഖത്തിനു പിന്നിലെ വിപത്തു തിരിച്ചറിഞ്ഞ സി.പി.എമ്മിനു വൈകിയെങ്കിലും നിലപാടു തിരുത്തേണ്ടി വന്നു. തുടര്‍ന്നു കണ്ണൂര്‍ ഉള്‍പ്പെടെയുളള ജില്ലകളില്‍ എന്‍.ഡി.എഫ്‌. സി.പി.എമ്മിന്റെ ബദ്ധശത്രുവായി. എന്‍.ഡി.എഫ്‌.-സി.പി.എം.സംഘര്‍ഷത്തില്‍ 16 സി.പി.എം. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണു സി.പി.എം. നേതൃത്വം പറയുന്നത്‌. തലശേരിയിലെ ഫസല്‍ ഉള്‍പ്പെടെയുളള എന്‍.ഡി.എഫ്‌. പ്രവര്‍ത്തകരും മറുപക്ഷത്തും കൊല്ലപ്പെട്ടവരുടെ നിരയിലുണ്ട്‌. മുസ്ലിം ലീഗിലെ ചില നേതാക്കള്‍ എന്‍.ഡി.എഫിനെ സഹായിക്കുന്നുവെന്ന ആ ആരോപണം ലീഗിനുളളില്‍തന്നെയും ഉയര്‍ന്നുവന്നു. എന്‍.ഡി.എഫിന്റെ സഹായം ഒളിഞ്ഞും തെളിഞ്ഞും യു.ഡി.എഫിനും പലപ്പോഴും കിട്ടിയിരുന്നുവെന്നതും വസ്‌തുതയാണ്‌.

കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലെ സ്‌കൂളുകളിലും കോളജുകളിലും മറ്റും മുസ്ലിം പെണ്‍കുട്ടികളുടെ കൂടെ കൂള്‍ബാറിലും സിനിമാ തിയേറ്റുകളിലും കയറിയ അന്യമതസ്‌ഥരായ യുവാക്കള്‍ ആക്രമിക്കപ്പെട്ടപ്പോഴും പ്രതിസ്‌ഥാനത്ത്‌ എന്‍.ഡി.എഫിനെ നിര്‍ത്തി. ഒരു മുസ്ലിം സ്‌ത്രീക്കൊപ്പം കഴിഞ്ഞിരുന്ന തയ്യിലിലെ വിനോദ്‌ കൊല്ലപ്പെട്ട സംഭവത്തിലും ആരോപണം നീണ്ടിരിക്കുന്നത്‌ എന്‍.ഡി.എഫിലേക്കു തന്നെയാണ്‌. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പൈപ്പ്‌ ബോംബുകളും ബോംബു ശേഖരങ്ങളും കണ്ടെടുത്തപ്പോഴും അന്വേഷണം നീണ്ടത്‌ എന്‍.ഡി.എഫിലേക്കായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ്‌ 93ല്‍ എന്‍.ഡി.എഫിന്‌ ഒരു സംഘടനാ രൂപം നല്‍കികൊണ്ടു രംഗത്തു വരുന്നത്‌. ജമാ അത്തെയുടെ നിലപാടുകള്‍ക്കു തീവ്രതപോരെന്ന അഭിപ്രായം സംഘടനയിലെ ഒരു വിഭാഗം ഉയര്‍ത്തിയതും 30 വയസുകഴിഞ്ഞാല്‍ സിമിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാലുമാണ്‌ എന്‍.ഡി.എഫിന്റെ പിറവിക്കു വേഗം കൂട്ടിയത്‌. പിറവിയെടുത്ത്‌ ഒരു വര്‍ഷത്തിനുളളില്‍ തന്നെ സംഘടന മറ്റു പ്രസ്‌ഥാനങ്ങള്‍ക്കു അമ്പരപ്പുളവാക്കുന്ന വളര്‍ച്ചയാണു കാഴ്‌ചവച്ചത്‌. ആയിരക്കണക്കണക്കിനു മുസ്ലീം ചെറുപ്പക്കാര്‍ സംഘടനയുടെ സജീവാംഗങ്ങളായി. കഠിന പരിശീലനങ്ങളായിരുന്നു ഇവര്‍ക്ക്‌ കിട്ടിയിരുന്നത്‌. ആരോഗ്യമുളള ശരീരത്തിലൂടെയേ ആരോഗ്യമുളള മനസും അതുവഴി കരുത്തുറ്റ ഒരു ജനതയെയും വളര്‍ത്താനാവൂവെന്നാണു നേതൃത്വം അവകാശപ്പെടുന്നതെങ്കിലും എന്‍.ഡി.എഫിന്റെ കരുത്തിനേയും ആശങ്കയോടെയാണു സമൂഹം കണ്ടത്‌.

കോട്ടക്കല്‍ പോലീസ്‌ സ്‌റ്റേഷന്‍ അക്രമം ഉണ്ടായപ്പോള്‍ അധികൃതരും ആ കരുത്തു തിരിച്ചറിഞ്ഞു.ആരോപണങ്ങളും പുകമറയും കൂടിവന്നപ്പോള്‍ സംഘടന മുഖം മിനുക്കി, തമിഴ്‌നാട്ടിലേയും കര്‍ണാടകയിലേയും ചില സംഘടനകളുമായി കൂടിച്ചേര്‍ന്നു എന്‍.ഡി.എഫ്‌. പോപ്പുലര്‍ ഫ്രണ്ടായി. ചുരുങ്ങിയ കാലം കൊണ്ടു പോപ്പുലര്‍ ഫ്രണ്ട്‌ സോഷ്യലിസ്‌റ്റ് ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യയായും രൂപം പ്രാപിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുമിറങ്ങി. സംഘടനയുടെ രൂപം മാറിമറിഞ്ഞുകൊണ്ടിരിക്കുമ്പോഴും നേതൃത്വങ്ങളില്‍ ഇളക്കി പ്രതിഷ്‌ഠമാത്രമായിരുന്നു നടന്നിരുന്നത്‌. ആരോപണങ്ങള്‍ പലതും എന്‍.ഡി.എഫിനും പോപ്പുലര്‍ ഫ്രണ്ടിനും നേരേ നീണ്ടുവെങ്കിലും ഇതൊന്നും കോടതിയില്‍ തെളിയിക്കാന്‍ പോലീസിനായില്ലെന്നതാണ്‌ ഏറ്റവും വലിയ തുറുപ്പു ചീട്ട്‌.

ഒരു ദശാബ്‌ദമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തങ്ങള്‍ക്കു മേല്‍ ഇതുവരെ രാജ്യദ്രോഹപരമായ ഒരു കേസുപോലും രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ലെന്നും അവകാശപ്പെട്ടിരുന്ന സംഘടനാ നേതൃത്വത്തിന്റെ വാദത്തിനാണു മൂവാറ്റുപുഴ സംഭവം തിരിച്ചടിയാകുന്നത്‌. മൂവാറ്റുപുഴയിലെ അധ്യാപകന്‍ പ്രഫ.ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംവത്തെത്തുടര്‍ന്നുളള അന്വേഷണത്തില്‍ പോപ്പുലര്‍ ഫ്രണ്ട്‌ നേതാവ്‌ ആലുവ സ്വദേശി കുഞ്ഞുമോനെതിരേ പോലീസ്‌ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്‌. ഇയാളുടെ വസതിയില്‍നിന്നും വാഹനത്തില്‍നിന്നും പ്രകോപനപരമായ സി ഡികളും ലഘുലേഖകളും പിടിച്ചെടുത്തതിനാണു കേസ്‌. ഈ സാഹചര്യത്തിലാണു പോപ്പുലര്‍ ഫ്രണ്ടിനെതിരേയുളള തെളിവുശേഖരണവുമായി പോലീസും അധികൃതരും വീണ്ടും എത്തിയിരിക്കുന്നത്‌.

ഏത്‌ അന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നു പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ട്‌. ആര്‍ക്കു മുമ്പിലും അടച്ചിടുന്നില്ല കോഴിക്കോട്ടെ രാജാജി റോഡിലെ സംസ്‌ഥാന കമ്മിറ്റി ഓഫീസ്‌ എന്നു നേതൃത്വം വ്യക്‌തമാക്കുന്നു. തങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്ന ആശയത്തിനു പ്രചാരമേറുമ്പോള്‍ ഉണ്ടാകുന്ന ജനപിന്തുണയില്‍ വിളറിപിടിച്ചവരാണ്‌ ആരോപണങ്ങള്‍ക്കും ഗൂഢനീക്കങ്ങള്‍ക്കും പിന്നിലെന്നാണു പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ പറയുന്നത്‌.

നിങ്ങളുടെ ഓഫീസ് കെട്ടിടം തുറന്നു വെച്ചത് കൊണ്ട് തീരുന്നതല്ല കേരളത്തിലെ പ്രശ്നങ്ങള്‍. അത് അടച്ചതുകൊണ്ടും തീരുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നമ്മുടെ നാട് കത്തിക്കാന്‍ മാത്രമുള്ള ദുഷ്ട്ട മനസ്സുകളെ നിങ്ങളും നിങ്ങലെപോലുള്ള ഭീകര സംഘടനകളും വാര്‍ത്തെടുത്തിട്ടുണ്ട്. ഇസ്ലാം എന്നല്ല ഒരു പ്രത്യയശാസ്ത്രവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പക്ഷെ നമ്മുടെ ചില രാഷ്ട്രീയ-വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇത്തരം ദുഷ്ട്ടന്മാരെ വേണം. കൊല്ലാനും കൊല്ലിക്കാനും നല്ല മനസ്സുകള്‍ തയ്യാറാവില്ലല്ലോ!

Friday, July 9, 2010

കേരളത്തില്‍ തീ പടരുമ്പോള്‍..!

സ്നേഹവും സാഹോദര്യവും നിലനിന്നിരുന്നു അല്പം മുന്‍പ് വരെ. ഇന്നതെല്ലാം നമ്മെ വിട്ടു പോവുകയാണോ? ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍/കാണുമ്പോള്‍ ജീവിക്കുന്നത് കേരളത്തില്‍ തന്നെയാണോ എന്ന് ചിന്തിച്ചു പോകുന്നു. ആഭ്യന്തര കലാപം വാഴുന്ന രാജ്യങ്ങളില്‍ നിന്നായിരുന്നു ഇത്തരം ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ നാം കേട്ടതെങ്കില്‍ ഇപ്പോള്‍ നമ്മുടെ സ്വന്തം നാട്ടില്‍ നിന്നും തീവ്ര/ഭീകര വാര്‍ത്തകള്‍ നമ്മെ അലോസരപ്പെടുത്തുന്നു!
ഇത്തരം ആസൂത്രിത കലാപങ്ങള്‍ സംഘടിപ്പിക്കുന്നവരെ കണ്ടെത്തി തൂക്കിലേറ്റാനുള്ള സംവിധാനം ഉണ്ടാകണം. മുഖം നോക്കാതെ നിയമപാലനം നടത്തണം. നമ്മുടെ നാടിനെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. നഷ്ട്ടപ്പെട്ട സ്നേഹവും സാഹോദര്യവും തിരിച്ചു പിടിക്കാന്‍ നമുക്ക് കഴിയട്ടെ.

(ഒരു വാര്‍ത്ത ശ്രദ്ധിക്കുക)

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്‌ നേതാവും സ്വര്‍ണ്ണ വ്യാപാരിയുമായി ആയുബിന്റെ വീട്ടില്‍ നിന്നും ഇന്നലെ പിടിച്ചെടുത്ത തോക്ക്‌ വാഗമണ്‍ സിമി പരിശീലന ക്യാംപില്‍ ഉപയോഗിച്ചതാണെന്ന്‌ സംശയം. എയര്‍ഗണ്‍ ആണ്‌ പിടിച്ചെടുത്തതെന്നാണ്‌ ഇന്നലെ പോലീസ്‌ പറഞ്ഞത്‌. എന്നാല്‍ വിശദ പരിശോധനയില്‍ റൈഫിളാണ്‌ പിടിച്ചെടുത്തതെന്ന്‌ വ്യക്‌തമായി.

ഇത്‌ സിമി ക്യാംപില്‍ ഉപയോഗിച്ചതാണെന്നും പോലീസിന്‌ സംശയം ബലപ്പെട്ടു. ഇതേ തുടര്‍ന്ന്‌ തോക്ക്‌ ഒത്തുനോക്കാനും പോലീസ്‌ തീരുമാനിച്ചു. തോക്ക് വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. തോക്ക് കണ്ടെത്തിയതിനേ തുടര്‍ന്ന്‌ ആയൂബിനെതിരെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്തു. ആയൂബി​െ​ന്റ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റും നിരവധി സിം കാര്‍ഡും പിടിച്ചെടുത്തു. ആയൂബിന് പ്രീഡിഗ്രി വരെ മാത്രമാണ് വിദ്യാഭ്യാസം.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സംഘടിപ്പിച്ചതാണ് സിംകാര്‍ഡുകള്‍. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളുമായി ആയുബും മന്‍സൂറും കുഞ്ഞുമോനും ബന്ധപ്പെട്ടിരുന്നുവെന്നും പ്രതികള്‍ക്ക്‌ ആവശ്യമായ സഹായം ഇവര്‍ നല്‍കിയിരുന്നുവെന്നും പോലീസിന്‌ വിവരം ലഭിച്ചതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇവരുടെ വീടുകളില്‍ പോലീസ്‌ റെയ്‌ഡ് നടത്തിയത്‌.
ഇവര്‍ മൂന്നു പേരും ഇപ്പോള്‍ ഒളിവിലാണ്.