Sunday, April 25, 2010

തല പൊളിക്കണം ഇവറ്റകളുടെ..!




(നമ്മുടെ നാടിന്‍റെ പോക്ക് എങ്ങോട്ടേക്ക് എന്ന് ചോദിക്കാന്‍ എല്ലാവര്ക്കും താല്പര്യമാണ്. പക്ഷെ പോംവഴി പറയാനോ അല്ലെങ്കില്‍ ഫലപ്രദമായി എന്തെങ്കിലും ചെയ്യാനോ ആര്‍ക്കും നെഞ്ചുറപ്പോ ചങ്കുറപ്പോ ഇല്ല. ഉണ്ടായിരുന്നുവെങ്കില്‍ ഇത്ര അധപതനത്തിലേക്ക് നമ്മുടെ നാട് കൂപ്പു കുത്തുമായിരുന്നില്ല.)





ഒരു തവണ പോലും സര്‍ക്കാര്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍റെ ദുര്‍മുഖം കാണാത്തവരായി ആരെങ്കിലുമുണ്ടോ നമുക്കിടയില്‍? ഒരിക്കലെങ്കിലും ഇവറ്റകളെ തല്ലിക്കൊല്ലുകയാണ് വേണ്ടത് എന്ന് ചിന്തിച്ചു പോകാത്തവരുണ്ടോ നമ്മുടെ ഭൂമിമലയാളത്തില്‍? അത്രമാത്രം ആര്‍ത്തി പൂണ്ട കഴുകന്മാരാണ് ജനങ്ങളെ സഹായിക്കാന്‍ എന്ന പേരില്‍ സര്‍ക്കാര്‍ പോറ്റുന്ന താപ്പാനകളും കുഴിയാനകളും. ഏതെന്കിലും ഒരു ആവശ്യം നടക്കണമെങ്കില്‍ ഒന്നിലേറെ പേരെ കണ്ടു കാലും കയ്യും പിടിച്ചാലേ നടക്കുകയുള്ളൂ. അഥവാ, 'ആവശ്യക്കാരന്‍ ഒന്നും തരില്ലാ' എന്ന് തമ്പുരാക്കന്മാര്‍ക്ക് തോന്നിപ്പോയാല്‍ പിന്നെ something കിട്ടുംവരെ നടത്തും. അതോടെ ആവശ്യക്കാരന്‍ ഗതികേടിലാകും. ചിലപ്പോള്‍ ഭ്രാന്ത് വരെ പിടിച്ചേക്കും. അല്ലെങ്കില്‍ നെഞ്ച് പൊട്ടി മരിച്ചു പോകും..!

(നമ്മുടെ നെഞ്ച് തകര്‍ക്കുന്ന അത്തരമൊരു വാര്‍ത്ത ഇതാ..! )

പന്തളം: ജനനസര്‍ട്ടിഫിക്കറ്റിനായി രണ്ടരമാസമായി കയറിയിറങ്ങുന്ന വൃദ്ധന്‍ പഞ്ചായത്ത്‌ ഓഫീസില്‍, സെക്രട്ടറിക്കു മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട വെട്ടിപ്പുറം മണപ്പുറത്ത്‌ എം.സി. വര്‍ഗീസാ(ജോയിക്കുട്ടി-67)ണു മരിച്ചത്‌. കുളനട ഗ്രാമപഞ്ചായത്ത്‌ ഓഫീസില്‍ ഇന്നലെ രാവിലെ പത്തേമുക്കാലോടെയാണു സംഭവം.ഭാര്യ സൂസന്നാമ്മയ്‌ക്ക് അമേരിക്കയില്‍ മക്കളുടെ അടുത്തു പോകുന്നതിന്റെ ആവശ്യത്തിനു ജനനസര്‍ട്ടിഫിക്കറ്റ്‌ എടുക്കാന്‍ ഫെബ്രുവരി 17-നാണു പഞ്ചായത്ത്‌ ഓഫീസില്‍ അപേക്ഷ നല്‍കിയത്‌. രണ്ടരമാസമായി പഞ്ചായത്ത്‌ ഓഫീസില്‍ കയറിയിറങ്ങുകയാണ്‌ അദ്ദേഹം. ഇതുമായി ബന്ധപ്പെട്ടു കഴിഞ്ഞദിവസം ചില ജീവനക്കാരുമായി കൈക്കൂലിപ്രശ്‌നത്തില്‍ തര്‍ക്കമുണ്ടായതായി പറയപ്പെടുന്നു. 2000 രൂപ കൈക്കൂലി ചോദിച്ചെന്നാണ്‌ ആരോപണം. ഇന്നലെ രാവിലെ പുതുതായി വന്ന സെക്രട്ടറിയോടു വര്‍ഗീസ്‌ വിവരങ്ങള്‍ ധരിപ്പിച്ചതിന്റെ അടിസ്‌ഥാനത്തില്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാമെന്നു പറഞ്ഞിരുന്നു. അതിനിടെ സെക്രട്ടറിയുടെ മേശമേല്‍ വര്‍ഗീസ്‌ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു സി.പി.എം. പ്രവര്‍ത്തകര്‍ എല്‍.ഡി. ക്ലര്‍ക്ക്‌ ജ്യോതിലക്ഷ്‌മിയെ തടഞ്ഞുവച്ചു. പിന്നീടു പോലീസെത്തിയാണ്‌ ഇവരെ മോചിപ്പിച്ചത്‌.

Wednesday, April 21, 2010

മല്ലൂസിന് കാണാന്‍ ചാനല്‍ പൂരം..!







(ചിരിക്കണ്ട.. ഞങ്ങള്‍ മല്ലൂസ് പറഞ്ഞാ പറഞ്ഞതാ, നോക്കിക്കോ..)






ഉള്ള ചാനലുകളുടെ ശല്യം കാരണം കേരളത്തില്‍ ജീവിക്കാന്‍ പാട് പെടുമ്പോള്‍ ഇതാ, പുതിയൊരു വാര്‍ത്ത മല്ലൂസിനെ നോക്കി പല്ലിളിക്കുന്നു. നമ്മുടെ ഭൂമി മലയാളത്തില്‍ ഇനിയും പന്ത്രണ്ടോളം ചാനലുകള്‍ വരുന്നുണ്ട് പോലും. പോരെ പൂരം..! കുറ്റം പറയരുത്. മലയാളികളുടെ അത്ര (കു) ബുദ്ധിയുള്ള മറ്റാരും ഈ ദുന്യാവിലില്ലെന്ന് ഒബാമ പോലും സമ്മതിക്കും. കാരണം നമുക്കുള്ളതൊന്നും അവര്‍ക്കില്ല. അവര്‍ക്കുള്ളതെല്ലാം നമുക്കുണ്ട് താനും.!
നമുക്കിനിയും ചാനലുകള്‍ ആവശ്യമുണ്ട്. പാട്ടും കൂത്തും കൂടിയാട്ടവും കളിയും ചിരിയും കഥകളിയും തല്ലും തമ്മിലടിയും കാണാന്‍ ഈ ചാനലുകള്‍ പോരാ. അതുകൊണ്ട് മുതലാളിമാരേ, വരൂ.. പുതിയ പുതിയ കാഴ്ചകളുമായി വന്നു ഞങ്ങളെ സന്തോഷിപ്പിക്കൂ.. പ്ലീസ്.
പറ്റുമെങ്കില്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല, മത സാമൂഹ്യ സാംസ്കാരിക സംഘടനകളും ഇതര ഗുണ്ടാ സംഘങ്ങളും കൊട്ടേഷ്യന്‍ ടീമുകളും ചാനലുകള്‍ തുടങ്ങണം. എങ്കില്‍ അവരവരുടെ തെറ്റുകളില്‍ ന്യായീകരിക്കാനെന്കിലും എളുപ്പമാകുമല്ലോ..

(ഇതാ ഒരു വാര്‍ത്ത ഇങ്ങനെ..)
മലയാള ദൃശ്യമാദ്ധ്യമ രംഗത്തേക്ക് ഒരു പുതിയ ചാനല്‍ കൂടി. പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍നാസര്‍ മദനിയാണ് ‘മാതൃരാജ്യം’ എന്ന പേരില്‍ പുതിയ ചാനലിനും പത്രത്തിനുമായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി മാതൃരാജ്യം മീഡിയാ ലിമിറ്റഡ്‌ എന്ന പേരില്‍ പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരമായിരിക്കും ചാനലിന്‍റെ ആസ്ഥാനം. ഇതിന്റെ ആദ്യ ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്നു. കൈരളി ടിവി മാതൃകയില്‍ ജനങ്ങളില്‍ നിന്ന്‌ ഓഹരികള്‍ സമാഹരിച്ചാവും ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ചാനല്‍ തുടങ്ങുന്നതിനോടൊപ്പം തന്നെ ആഴ്ചപ്പതിപ്പുമുണ്ടാവും. ഇത് പിന്നീട് ദിനപത്രമാക്കി മാറ്റും. മുസ്‌ലിം ചാനല്‍ അല്ല ലക്ഷ്യമെന്നും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പ്രഥമ പരിഗണന നല്‍കുക മാത്രമാണു ലക്ഷ്യമെന്നുമാണ്‌ മാതൃരാജ്യം മീഡിയാ ലിമിറ്റഡുമായി ബന്ധപ്പെട്ട കേന്ദ്രളുടെ വിശദീകരണം. കമ്പനിയില്‍ മദനിക്ക് നേരിട്ട് പങ്കാളിത്തമുണ്ടാവില്ലെന്നാണ് സൂചന. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ സജീവ പിഡിപി പ്രവര്‍ത്തകരേയോ നേതാക്കളേയോ ഉള്‍പ്പെടുത്തിയിട്ടുമില്ല. ജീവന്‍ ടിവി മുന്‍ ജനറല്‍ മാനേജര്‍ എകെ മീരാസാഹിബാണ് ചാനലിന്‍റെ മാനേജിങ് ഡയറക്ടര്‍.

Friday, April 16, 2010

കിളവന്‍മാര്‍ ഭരിക്കുമ്പോള്‍.. !

നമ്മുടെ ഭാഗ്യമോ നിര്‍ഭാഗ്യമോ, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഭാരണാധികാരികള്‍ എഴുപതു പിന്നിട്ട കിളവന്മാരാണ്. ശരാശരി പെന്‍ഷന്‍ കഴിയുന്ന പ്രായത്തിലാണ് ഇവര്‍ ഭരണത്തിലേക്ക് വരുന്നത്. അതുവരെ രാഷ്ട്രീയത്തില്‍ 'മികവ്' കാണിക്കേണ്ടത് നേതാക്കളുടെ ആവശ്യമായത് കൊണ്ടായിരിക്കും മുഖ്യ പദവികളിലേക്ക് ഇവര്‍ എത്താത്തത്.
പക്വതയാര്‍ന്ന യുവാക്കള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ ഉണ്ടെങ്കിലും അവരെ മുഖ്യധാര പദവികളിലേക്ക് അതാത് പാര്‍ട്ടികളിലെ 'ഉന്നതര്‍' promote ചെയ്യാറില്ല. പകരം നേരെ ചൊവ്വേ എഴുന്നേറ്റു നടക്കാനോ ശ്വാസ തടസ്സമില്ലാതെ സംസാരിക്കാനോ കഴിയാത്ത കടല്‍കിളവന്മ്മാരായിരിക്കും നമ്മെ ഭരിക്കാന്‍ നിയുക്തരാകുന്നത്. എണ്പതു കഴിഞ്ഞ, വിശ്രമം അത്യാവശ്യമായ ഇക്കൂട്ടര്‍ സ്വയം പിന്‍വാങ്ങുമെന്ന് കരുതുന്ന നാം, പ്രജകള്‍ എത്ര വിഡ്ഢികള്‍..!
  • യുറോപ്പില്‍ നിന്നുള്ള ഒരു വാര്‍ത്ത ശ്രദ്ധിക്കൂ.
വയസ്സന്‍മാര്‍ നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടത്തിന് സമൂഹത്തിന് എന്താണ് നല്‍കാനാവുക? പഴകിയ ചിന്തകളും ഉറക്കംതൂങ്ങുന്ന നയങ്ങളുമാകുമോ ഇങ്ങിനെയൊരു ഭരണകൂടത്തിന്? വയസ്സന്‍മാരുടെ ഭരണം യൂറോപ്പിനെ തളര്‍ത്തുന്നുവെന്ന് 1963ല്‍ ഒരു അമേരിക്കന്‍ പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്യന്‍മാര്‍ കാഴ്ചയിലും വയസ്സിലും ചെറുപ്പമായിരുന്നെങ്കിലും അവരുടെ ഭരണാധികാരികള്‍ വയസ്സന്‍മാരായിരുന്നു എന്നത് വിചിത്രമായ സത്യമാണ്. അന്ന് എണ്‍പത്തേഴുകാരനായ കൊണാര്‍ഡ് അഡിനോറിനെയും എഴുപത്തിരണ്ടുകാരനായ ചാള്‍സ് ഡി ഗോളിനെയും പോലുള്ളവരാണ് അവരെ ഭരിച്ചിരുന്നത്. ഇവരില്‍ ഏറ്റവും ചെറുപ്പക്കാരനായ ഭരണാധികാരിയോ അറുപത്തെട്ടുകാരനായ ഹാരോള്‍ഡ് മക്മില്ലനായിരുന്നു!
പെന്‍ഷന്‍, ക്ഷേമ പദ്ധതികളെക്കുറിച്ച് ഇപ്പോള്‍ത്തന്നെ ആശങ്കപ്പെടുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. ബ്രിട്ടീഷ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് 54-കാരനായ ഡേവിഡ് വില്ലെറ്റ്‌സ് തന്റെ പുസത്കമായ 'ദി പിഞ്ച്'ല്‍ ഈ വയസ്സന്‍ ഭരണാധികാരികളെ കണക്കിന് വിമര്‍ശിച്ചത് വന്‍വിവാദമായിരുന്നു. രാജ്യത്തെ കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ് ഈ വയസ്സന്‍മാരെന്ന് ആരോപിച്ച വില്ലെറ്റ്‌സ് ബ്രിട്ടനില്‍ വ്യക്തികളുടെ കൈവശമുള്ള സ്വത്തിന്റെ പകുതിയലധികവും വയസ്സന്‍മാരുടെ കയ്യിലാണെന്നും പുസ്തകത്തില്‍ പറയുന്നു. വീടുകളുടെ വില അസാധാരണമായ രീതിയില്‍ വര്‍ദ്ധിച്ചതും കമ്പനി പെന്‍ഷന്‍ പദ്ധതികളില്‍ നിന്ന് ചെറുപ്പക്കാരായ തൊഴിലാളികളെ ഒഴിവാക്കുന്നതും ഇതിന് കാരണമാണ്.
വയസ്സന്‍മാരുടെ ഭരണം ദീര്‍ഘകാലത്തില്‍ അപകടകരമായ സ്ഥിതിവിശേഷമാണുണ്ടാക്കുക. ഇതിലും അപകടകരമാണ് മറ്റ് രാജ്യങ്ങളില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റപ്പെടുന്നു എന്നത്. പ്രത്യേകിച്ചും പല രാജ്യങ്ങളും പ്രായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്ന സാഹചര്യത്തില്‍. പ്രായാധിക്യം പരിഷ്‌കാരങ്ങളുടെ ശത്രുവല്ല, എന്നാല്‍ കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നതും സ്വാര്‍ത്ഥതയും ഭീരുത്വവും തീര്‍ച്ചയായും പരിഷ്‌കാരങ്ങളുടെ ശത്രുവാണ്. ഇക്കാര്യങ്ങളില്‍ പ്രായമായവര്‍ക്ക് യാതൊരുവിധ കുത്തകയുമില്ല. അതുകൊണ്ടുതന്നെ അവര്‍ കുറച്ചുകൂടി ബുദ്ധിപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നന്നായിരിക്കും. വരും ദശകങ്ങളില്‍ യൂറോപ്പിന് ഇത് അത്യാവശ്യമാണ്.
(കടപ്പാട്: ദി എക്കണോമിസ്റ്റ്)
(സാറേ, നമ്മുടെ നാടിനും ഇത് അത്യാവശ്യമാണ്. രക്ഷിക്കുമോ സാര്‍..?)


Tuesday, April 13, 2010

മരണം പ്രവാസിയുടെതാകുമ്പോള്‍..!



പ്രവാസികളുടെ മരണം ബന്ധുക്കളെയും നാട്ടുകാരെയും മാത്രമല്ല ദുഃഖത്തിലാഴ്ത്തുന്നത്... അയാളോടൊത്ത് ജോലി ചെയ്യുന്ന ഈജിപ്ഷ്യനും നേപ്പാളിയും... ശ്രീലങ്കക്കാരനും... ഫിലിപ്പൈനിയും... കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലക്കാരും... ഒരുപോലെ ദുഃഖിക്കുന്നു. ഇവിടെ എല്ലാവരും ഒരു മെയ്യാണ്. ദുഃഖത്തിലും സന്തോഷത്തിലും ഇവര്‍ ഒത്തുചേരുന്നു. മരണം അനാഥമാക്കിയ കുടുംബത്തിന് ഇവരെല്ലാവരും തന്നെ കൈ മെയ്യ് മറന്ന് സഹായിക്കുന്നു. സ്വരുക്കൂട്ടിയത് നാട്ടിലെത്തിക്കുന്നു. ഇത് പബ്ലിസിറ്റി സഹായമല്ല... മനസ്സിന്റെ ആര്‍ദ്രതയില്‍ നിന്ന് രാഷ്ട്ര ഭാഷാ വ്യത്യസ്തതയില്ലാതെ പ്രവഹിക്കുന്ന നീരൊഴുക്കാണ്. ഇതിന് സ്റ്റേജില്ല... മന്ത്രിമാരില്ല... പത്രറിപ്പോര്‍ട്ടര്‍മാരില്ല... ഇവരെ ആരുമറിയുന്നുമില്ല...
നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് മനുഷ്യസ്‌നേഹികളുണ്ട്. മരിച്ചവരുടെ ഉറ്റവരോ ഉടയവരോ ഇല്ലാതെ വരുമ്പോള്‍ ആസ്​പത്രി മോര്‍ച്ചറിയിലെ വാച്ചര്‍മാര്‍ വിളിച്ചറിയിക്കുന്ന ചിലരുണ്ട്. അവര്‍ വരും.. നിയമവശങ്ങളും റിലീസിങ്ങും നടത്തും. എംബാമിങ്ങും കര്‍മ്മങ്ങളും നടത്തും... സംസ്‌കരിക്കലും... ക്രിയകളും ചെയ്യും. ഇവരാരും അറിയപ്പെടുന്നില്ല. ഇവര്‍ക്കാര്‍ക്കും അറിയപ്പെടാന്‍ ആഗ്രഹവുമില്ല. അവരുടെ കര്‍മ്മപഥത്തില്‍ ദൈവകൃപയും തന്റെ ജീവിതംകൊണ്ട് മറ്റുള്ളവര്‍ക്ക് സഹായവും ചെയ്യുക എന്നത് മാത്രമാകും ഇവരുടെ ജീവിതലക്ഷ്യം. എന്തൊക്കെ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായാണ് നാമോരുത്തരും ഇവിടെ എത്തുന്നത്!
ജീവിതലക്ഷ്യം നിറവേറ്റുന്നതിനിടയില്‍ ഒരുപാട് ബാധ്യതകളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കാനാവാതെ മരണപ്പെടുക, കണ്ണടയുന്നതിന് മുമ്പ് ഉറ്റവരെ, ജന്മം കൊടുത്ത മകനെ- മകളെ കാണാതെ മരിച്ചുപോയ അച്ഛന്റെ അമ്മയുടെ കുഴിമാടം പോലും കാണാതെ... മൂന്നും നാലും വര്‍ഷം... കടംതീര്‍ക്കാന്‍ വിയര്‍പ്പൊഴുക്കി പോകാന്‍ നേരം എയര്‍പോര്‍ട്ടിനടുത്ത് അല്ലെങ്കില്‍ റൂമില്‍ കുഴഞ്ഞ് വീണ് മരണപ്പെടുക... റോഡ് മുറിച്ച് കടക്കുമ്പോള്‍ മരണം വാഹനമായി വന്ന് തട്ടിതെറുപ്പിക്കുക... മരണം പോലും പ്രവാസിക്ക് നല്‍കുന്നത് ഒരുപാട് ദുഃഖമാണ്.
എയര്‍പോര്‍ട്ട് ലോട്ടറി എടുത്ത് പതിനായിരത്തില്‍ ഒരുവന്‍ ഞാനാവണമേ എന്ന് പ്രാര്‍ത്ഥിക്കുക. സൂപ്പര്‍മാളില്‍ നിന്ന് കിട്ടുന്ന റാഫിള്‍ കൂപ്പണില്‍ ഒരുലക്ഷം പേരില്‍ ഭാഗ്യവാന്‍ ഞാന്‍ മാത്രമേ ആകാവൂ എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ മരണത്തെക്കുറിച്ച് ഓര്‍ക്കാറില്ല... ഈ ഒരു ലക്ഷം പേരില്‍ നിന്ന് മരണം തിരഞ്ഞെടുക്കുന്നത് തന്നെയായിരിക്കുമോ എന്ന് നാം ഓര്‍ക്കാറില്ല. മരണത്തിന് Draw Date ഇല്ല... എന്നും നറുക്കെടുപ്പുണ്ട്. ഒരുപാട് പേരെ തിരഞ്ഞെടുപ്പ് നടത്തുന്നുണ്ട്. ഒരു ദിവസം നാം നറുക്കെടുപ്പില്‍ ഉള്‍പ്പെടും. ഇന്ന് ഉള്‍പ്പെട്ടിട്ടില്ല. എന്ന് കരുതി ആശ്വസിക്കുക.
ഗള്‍ഫില്‍ നിന്ന് മൂന്നരവര്‍ഷകാലത്തെ കഷ്ടപ്പാടിന് ശേഷം... എന്റെ വീടിനടുത്തുള്ള ഒരാള്‍ നാട്ടില്‍ വരുന്നു. ആളുടെ ഇളയമകളുടെ മുഖം ഇദ്ദേഹം കണ്ടിട്ടില്ല... മൂന്ന് മക്കളില്‍ ഇളയതിനെ കാണാത്തത് കാരണം ഈ വരവിന് നല്ല പകിട്ടുണ്ട്. കളിപ്പാട്ടവും... കുഞ്ഞുടുപ്പുകളുമായാണ് വരവ്... കുട്ടികള്‍ക്കും ഭാര്യയ്ക്കും നിര്‍ബന്ധം എയര്‍പോര്‍ട്ടില്‍ വരാന്‍... വിമാനടിക്കറ്റില്ലാത്ത കാരണം തിരുവനന്തപുരം വഴിയാണ് വരുന്നത്... ഭാര്യയോടും മക്കളോടും തലശ്ശേരി റെയില്‍വേസ്റ്റേഷനില്‍ പുലര്‍ച്ചെ വരാന്‍ പറഞ്ഞു. ഇളയകുട്ടിയെ ഉറങ്ങുകയാണെങ്കിലും കൊണ്ടുവരാന്‍ പറഞ്ഞു. കാണാന്‍ കൊതിയാണ് കാരണം.
സന്തോഷംകൊണ്ട് രാത്രി പകലാക്കിയ ആ വീട്ടിലേക്ക് രണ്ട് പോലീസുകാരുടെ രൂപത്തില്‍ ദുഃഖത്തിന്റെ നിലവിളിയുയര്‍ന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ഓട്ടോ യാത്രയില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ് ഇടിച്ച് ഈ പ്രവാസി മരണപ്പെട്ട വിവരം തിരുവനന്തപുരം പോലീസ് സ്റ്റേഷനില്‍ നിന്ന് തലശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് കിട്ടി. ആ വിവരമാണ് പോലീസ് അറിയിച്ചത്.
ഭര്‍ത്താവിന്റെ മരണവാര്‍ത്തയില്‍ ഞെട്ടിപ്പോയ് ഇന്നും വിധവയായി കഴിയുന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആകസ്മിക മരണം കൊണ്ട് തീര്‍ത്തും ഒറ്റപ്പെട്ടുപോയ പ്രവാസികളുടെ ഉറ്റവര്‍ക്ക്... ഭര്‍ത്താവിന്റെ മരണം കൊണ്ട് ഇന്നും കണ്ണീരുമായി കഴിയുന്ന പ്രവാസി വിധവകള്‍ക്ക്... ഞാന്‍ ഇത് സമര്‍പ്പിക്കുന്നു.
(കണ്ണുനിരക്കുന്ന ഈ വരികള്‍ ഫസീല റഫീക്‌ മാതൃഭൂമിയില്‍ എഴുതിയതാണ്. വായിക്കാത്തവര്‍ക്ക് വേണ്ടി ഇതിവിടെ പകര്‍ത്തുന്നു.)

Monday, April 12, 2010

ആര്‍ക്കും വേണ്ടാത്ത മുഖ്യന്‍..!





ആരോപണ വിധീയനായ് ഒരാളാണ് തച്ചങ്കരി. ഒന്നിലധികം കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഒടുവില്‍ ബംഗ്ലൂരില്‍ പോയി വാര്‍ത്ത ഉണ്ടാക്കിയതും നമ്മള്‍ കണ്ടതാണ്. വ്യാജ സീഡി വിവാദം ഇനിയും എങ്ങുമെത്തിയിട്ടില്ല. പക്ഷെ സാമൂഹ്യ സേവനം വാക്കുകളില്‍ മാത്രം ഒതുക്കിയ മുഖ്യന്‍ ഈ വിഷയത്തിലും മൌനം പാലിച്ചു. കേരള ജനത ഇപ്പോഴും കഴുതകളാക്കപ്പെടുന്നു നേതാക്കളാല്‍. ആരെ വിശ്വസിക്കണം, ആര് പറയുന്നതാണ് ശരി? ആര്‍ക്കറിയാം..!
തച്ചങ്കരി വിദേശയയാത്ര നടത്തിയോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. 10 ദിവസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. അത് അംഗീകരിക്കുകയും ചെയ്തു. ഇതിനിടയില്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയോയെന്ന് പരിശോധിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ലീവ് ട്രാവല്‍ കണ്‍സഷന്‍ (എല്‍ടിസി) എടുക്കുന്നവര്‍ വിദേശത്ത് പോകാറില്ലെന്നും ഐജി ടോമിന്‍ തച്ചങ്കരി വിദേശത്തു പോയോ എന്ന് ഫയലുകള്‍ പരിശോധിച്ചാലേ പറയാനാവുകയുള്ളൂവെന്നും ഡിജിപി ജേക്കബ് പുന്നൂസ് അറിയിച്ചു. താന്‍ കശ്മീരില്‍ ആയിരുന്നതിനാല്‍ ഇതു സംബന്ധിച്ച ഫയല്‍ പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു പോകാന്‍ അനുമതി വാങ്ങിയോ എന്ന് ഫയല്‍ നോക്കിയാലേ പറയാനാവൂ.
ടോമിന്‍ തച്ചങ്കരിക്കെതിരേ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍. സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടില്‍ തച്ചങ്കരി കുറ്റക്കാരനാണെങ്കില്‍ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി വ്യക്‌തമാക്കി. ഗള്‍ഫില്‍ പോയിരുന്നുവെന്ന്‌ തച്ചങ്കരി സമ്മതിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആദ്യം കാശ്‌മീരിലാണ്‌ പോയതെന്നു പറഞ്ഞു. ഇത്‌ ഏശാതെ വന്നപ്പോള്‍ പുതിയ വിവരങ്ങളുമായി വരികയായിരുന്നു തച്ചങ്കരി. ഇതെല്ലാം അന്വേഷിക്കാനാണ്‌ സിബി മാത്യൂസിനെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും വിഎസ്‌ അറിയിച്ചു.
(കേട്ടാല്‍ തോന്നുക ഇപ്പോള്‍ തന്നെ മുഖ്യന്‍ ആക്ഷന്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ്‌. എന്റമ്മോ..!)


Sunday, April 11, 2010

തന്തയെ വെട്ടിയ ശുഐബ് മാലിക്..!

കേവലമൊരു പെണ്ണിന് വേണ്ടി തന്തയുടെ പേരല്ല, തല തന്നെ മാറ്റുന്ന കാലവും ലോകവുമാണിത്. ഇവിടെ സാനിയ കേവലമൊരു പെണ്ണല്ല. സമ്പന്നയായ താരമാണ്. അപ്പോള്‍ പിന്നെ തള്ളയെ തന്നെ ഇല്ലാതാക്കിയിട്ടായാലും പെണ്ണിനെ സ്വന്തമാക്കണം. ഇതായിരിക്കാം ശുഐബിന്‍റെ ഉദ്ദേശം.
നല്ല കുടുംബത്തില്‍ പിറന്ന പെണ്ണിനെ ഒഴിവാക്കിയിട്ടാണ് അസ്ഹരുദ്ധീന്‍ തേവിടിശ്ശിനടിയുടെകൂടെ പോയത്. ആമിര്‍ഖാനും ഇതു തന്നെ ചെയ്തു. ലോകാവസാനംവരെ ഇവന്മാര്‍ ഇതൊക്കെ ആവര്‍ത്തിക്കുകയും ചെയ്യും.
എല്ലാം കാണുന്ന തമ്പുരാന്‍ ഇവരോട് പൊറുക്കുമോ?

(ഇതാ വാര്‍ത്ത ഇങ്ങനെ..! )
ആദ്യഭാര്യയെന്ന്‌ അവകാശപ്പെട്ട ആയിഷ സിദ്ദിഖിയുമായി കഴിഞ്ഞ ഏഴിനുണ്ടാക്കിയ വിവാഹ മോചന കരാറിലും സാനിയ മിര്‍സയുമായുള്ള വിവാഹത്തിന്റെ ക്ഷണപത്രത്തിലും പാകിസ്‌താന്‍ ക്രിക്കറ്റ്‌ താരം ഷുഐബ്‌ മാലികിന്റെ പിതാവിന്റെ പേരു വ്യത്യസ്‌തം. വിവാഹമോചനക്കരാറില്‍ മാലിക്‌ സലീം ഹുസൈനെന്നും ക്ഷണക്കത്തില്‍ മാലിക്‌ ഫക്കീര്‍ ഹുസൈന്‍ എന്നുമാണു പിതാവിന്റെ പേരു നല്‍കിയിട്ടുള്ളത്‌. ആയിഷയുടെ പരാതിയെത്തുടര്‍ന്നു പിടിച്ചെടുത്ത ഷുഐബിന്റെ പാസ്‌പോര്‍ട്ടില്‍ പിതാവിന്‌ ഇരു പേരുകളും ഉള്ളതായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു പോലീസ്‌ പറഞ്ഞു. ക്ഷണക്കത്തിലും കരാറിലും വ്യത്യസ്‌ത പേരുകള്‍ വന്നതിന്‌ ആയിഷ സിദ്ദിഖിയുടെ കുടുംബത്തിനു പരാതിയൊന്നുമില്ലെന്നു ഷുഐബ്‌- ആയിഷ പ്രശ്‌നത്തില്‍ മധ്യസ്‌ഥനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്‌ നേതാവ്‌ അബിദ്‌ റസൂല്‍ ഖാന്‍ പറഞ്ഞു.

(എങ്ങനെയാ സാറേ പരാതി ഉണ്ടാവുക! അത്രയതികം കാശ് ഇറക്കിയില്ലേ ഒന്നൊതുങ്ങാന്‍..!!)

Saturday, April 10, 2010

കൊല്ലാനുള്ള വെപ്പ്രാളം..!

കേരളത്തില്‍ ഉണ്ടായ രണ്ടു സംഭവങ്ങളാണ് ഈ പോസ്റ്റില്‍ ചേര്‍ക്കുന്നത്. നമ്മുടെ കുടുംബ ബന്ധങ്ങള്‍ എത്ര മാത്രം ശിഥിലമായി എന്ന് ഈ വാര്‍ത്ത നമ്മെ ഓര്‍മപ്പെടുത്തുന്നു..!
കുറുപ്പംപടി: മേതലയില്‍ മകന്‍ പിതാവിനെ അടിച്ചുവീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു കൊന്നു. മേതല കല്ലില്‍ സ്‌കൂളിനടുത്ത്‌ ചേനാട്ട്‌ പൈലി മകന്‍ വറുഗിസ്‌(75) ആണ്‌ മരിച്ചത്‌. മദ്യപാനിയായ മകന്‍ വറുഗീസ്‌ എന്നുവിളിക്കുന്ന ജോയി കുടുംബവഴക്കിനെതുടര്‍ന്നുള്ള അടിപിടിയില്‍ പിതാവിനെ അടിച്ചുവീഴ്‌ത്തി ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടരയ്‌ക്കാണു സംഭവം. ജോയിയെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തു. മരിച്ച വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ. മറ്റുമക്കള്‍: ഏലിയാമ്മ, ചിന്നമ്മ. ജോയിയുടെ ഭാര്യ സാനി. ഇവര്‍ക്കു മൂന്നു പെണ്‍കുട്ടികളുമുണ്ട്‌.
കോതമംഗലം:-മാനസികവിഭ്രാന്തിയെത്തുടര്‍ന്ന്‌ യുവാവ്‌ മാതാവിനെയും ജ്യേഷ്‌ഠ ഭാര്യയെയും സഹോദരപുത്രിയെയും വെട്ടിപ്പരുക്കേല്‌പിച്ചശേഷം മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ആത്മഹത്യ ചെയ്‌തു. പാലമറ്റം കൊണ്ടിമറ്റം അവരാപ്പാട്ട്‌ സിബിയാണ്‌(40) ആത്മഹത്യ ചെയ്‌തത്‌. സിബിയുടെ മാതാവ്‌ ഏലിക്കുട്ടി(83), ജ്യേഷ്‌ഠ ഭാര്യ ഗ്രേസി(48), സഹോദരപുത്രി ടീന(18) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. മൂവരും കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. വെള്ളിയാഴ്‌ച വൈകിട്ട്‌ ആറുമണിയോടെ വീടിനടുത്തുളള തറവാട്ടുവീട്ടില്‍ ഭാര്യയെ തിരക്കിയെത്തിയ സിബി പെട്ടെന്ന്‌ പ്രകോപിതനായി മൂവരെയും വെട്ടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും എത്തിയതോടെ അഞ്ചു വയസുള്ള മകള്‍ക്കൊപ്പം സ്വന്തം വീട്ടില്‍ കയറി വാതിലടച്ച്‌ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. പോലീസ്‌ എത്തി സിബിയെ പിടികൂടാന്‍ ശ്രമിച്ചതോടെ വീ്‌ണ്ടും പ്രകോപിതനായി. രാത്രി പത്തരയോടെ കുട്ടിയുടെ ദേഹത്തും തന്റെ ദേഹത്തും മണ്ണെണ്ണയൊഴിച്ച്‌ സിബി ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഫയര്‍ഫോഴ്‌സ് ജനാല പൊളിച്ച്‌ വെള്ളം പമ്പ്‌ ചെയ്‌ത് തീയണച്ചു. വാതില്‍ തകര്‍ത്ത്‌ ഉടനെ സിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ പത്തരയോടെ മരിച്ചു. ഭാര്യ ആഷ. മകള്‍: എത്സ.

Friday, April 9, 2010

വിമാനത്തില്‍ ബോംബ്‌: യുവാവ് ആത്മഹത്യ ചെയ്തു..!

കിംഗ്‌ ഫിഷര്‍ വിമാനത്തില്‍നിന്നു സ്‌ഫോടകവസ്‌തു കണ്ടെത്തിയ സംഭവത്തില്‍ പോലീസ്‌ ചോദ്യം ചെയ്‌ത യുവാവ്‌ തൂങ്ങിമരിച്ചനിലയില്‍. വലിയതുറ ഫാത്തിമമാതാ റോഡ്‌ വാറുവിള പുരയിടത്തില്‍ സുനില്‍ ലോറന്‍സി(26)നെയാണു വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടത്‌.ഇന്നലെ രാവിലെ പള്ളിയില്‍ പോയി മടങ്ങിവന്ന സുനില്‍, അമ്മ എലിസബത്തിനെ ഹോട്ടലില്‍നിന്നു ഭക്ഷണം വാങ്ങാന്‍ പറഞ്ഞുവിട്ടു. എലിസബത്ത്‌ മടങ്ങിവന്നപ്പോള്‍ കണ്ടതു സുനിലിനെ ഫാനില്‍ ഷാള്‍കൊണ്ടു കെട്ടിത്തൂങ്ങിയ നിലയിലാണ്‌. സുനിലിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരിച്ചു.

വിമാനത്തില്‍ സ്‌ഫോടകവസ്‌തു കണ്ടെത്തിയ കേസില്‍ കരാര്‍ തൊഴിലാളികളെ ചോദ്യം ചെയ്‌ത കൂട്ടത്തില്‍ സുനിലും ഉള്‍പ്പെട്ടിരുന്നു. അതിനുശേഷം സുനില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട്‌ അനുഭവിച്ച മാനസിക സംഘര്‍ഷം കൊണ്ടാണു താന്‍ മരിക്കുന്നതെന്നു ഡി.സി.പി. തോമസ്‌ ജോളി ചെറിയാനെ അഭിസംബോധന ചെയ്‌തുള്ള ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഈ സംഭവം തന്റെ ജീവിതം തകര്‍ത്തെന്നും കുറിപ്പിലുണ്ട്‌. വിമാനത്തില്‍ സ്‌ഫോടകവസ്‌തു കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ടു സുനിലിനെ വലിയതുറ പോലീസും തുടര്‍ന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ഡി.സി.പി. തോമസ്‌ ജോളി ചെറിയാനും ചോദ്യംചെയ്‌തിരുന്നു.